Thursday 15 January 2015



"അമ്മേ ഈ ബാഗ് കൊള്ളില്ലാ.. എനിക്കിത് വേണ്ടാ........"

"എന്താപ്പോ ഈ ബാഗിനു കുഴപ്പം?.. നീ തന്നെയല്ലേ അതു തന്നെ വേണംന്നു
വാശിപിടിച്ച്, വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ വിലയും കൊടുത്തു
എന്നെക്കൊണ്ട് വാങ്ങിപ്പിച്ചത്? മിണ്ടാണ്ടവിടിരുന്നോ രാവിലെത്തന്നെ എന്നെ ഭ്രാന്തു പിടിപ്പിക്കാതെ.."

"ഞാനീ ബാഗ്‌ ഇനി സ്കൂളിലേക്കു കൊണ്ടുപോകുകയില്ല. കുട്ടികളൊക്കെ കളിയാക്കുന്നു."

"പിന്നേയ് ഇവിടെ പണം  കായ്ക്കണ മരമൊന്നുമില്ല.. നിനക്കൊന്നും പൈസയുടെ
വിലയറിയില്ല.. മനസ്സിലങ്ങു വിചാരിക്കുമ്പോഴേക്കും നിങ്ങള്ക്ക്യ ഓരോന്നു
വാങ്ങിത്തരുന്ന എന്നെ വേണം തല്ലാന്‍.. കിട്ടുന്ന വരുമാനം കൊണ്ട് കടയും
തലയും മുട്ടിക്കുന്ന പാട് എനിക്കുമാത്രമേ അറിയൂ. നിങ്ങളിങ്ങനെയൊക്കെ
ഓരോന്നിനും വാശിപിടിച്ചാല്‍ കാര്യങ്ങളൊക്കെ കഷ്ടത്തിലാവും.."

"അമ്മേ.. അപ്പൊ എനിക്കിത് നല്ലതായി തോന്നി.. പക്ഷെ ഇതിന്റെ  നിറം
കൊള്ളില്ലായെന്നു പറഞ്ഞു കുട്ട്യോള്‍ കളിയാക്കുന്നു.."

"നിന്നു കിണുങ്ങാതെ വേഗം പോയി ഹോംവര്‍ക്കൊക്കെ ചെയ്യാന്‍ നോക്കെടാ.. ഈ ചപ്പാത്തിക്കോലോണ്ട് നല്ല വീക്ക് കിട്ടേണ്ടാച്ചാല്‍.."

അതു കേട്ടു പിറുത്തുപിറുത്തു കൊണ്ട് അവന്‍ അടുക്കളയില്‍ നിന്നും പോയി.
അവന്റെത വികാരമെനിക്ക് പെട്ടെന്നു പിടികിട്ടിയെങ്കിലും..
മുട്ടുന്യായങ്ങളെ തല്ക്കാനലം പ്രോത്സാഹിപ്പിച്ചില്ല. സഹപാഠികളുടെ
അഭിപ്രായങ്ങള്ക്കു  കുട്ടികള്‍ ഒരു പാട് പ്രാധാന്യം കൊടുക്കും..
കുട്ടികളുടെ മന:ശ്ശാസ്ത്രം  ഇങ്ങനെയാണ്.. പണ്ട് ഞാനും അങ്ങനെത്തന്നെ
ആയിരുന്നല്ലോ..

ചപ്പാത്തിക്കു മാവുകുഴച്ചു കൊണ്ടിരിക്കുമ്പോള്‍ അടുക്കളജനലിലൂടെ
പുറത്തേക്കു നോക്കി. കോരിച്ചൊരിയുന്ന മഴയില്‍ പച്ചപുതച്ച നെല്പ്പാ
ടങ്ങള്‍ ത്രസിച്ചു നില്ക്കു ന്ന കാഴ്ച്ച. പാടവരമ്പിലൂടെ കുട്ടികള്‍
അടുത്തുള്ള പള്ളിക്കൂടത്തിലേക്ക് നടന്നു പോകുന്നു. പെട്ടെന്നു വീശിയടിച്ച
കാറ്റില്‍ മഴത്തുള്ളികള്‍ ജനല്‍ വഴി മുഖത്തേക്ക്... പെട്ടെന്നു
ഓര്മ്മലകള്ക്ക്ത ബാല്യം തിരിച്ചു കിട്ടിയ പോലെഞാനുമൊരു സ്കൂള്‍
കുട്ടിയായി...

മൂന്നാം ക്ലാസ്സിലേക്ക് ജയിച്ചു .. വേനല്‍ക്കാലവധി കഴിഞ്ഞു ഹൈദരാബാദില്‍
നിന്ന് വരുമ്പോള്‍ അച്ഛന്‍ എനിക്ക് വയലറ്റ് നിറത്തിലുള്ള ഒരു മഴക്കോട്ടു
വാങ്ങി തന്നിരുന്നു.. വാങ്ങിയ അന്ന് മുതല്‍ സ്കൂളില്‍ പോകുന്നത് വരെ
ഉറക്കത്തിലടക്കം അതും കെട്ടിപിടിച്ചോണ്ടാണ് ഞാന്‍ കിടന്നിരുന്നത്..

"ദൈവമേ ഏതു സമയത്താണ് കുട്ടിക്കിതു വാങ്ങി കൊടുക്കാന്‍ തോന്നിയതാവോ..
കുട്ടി ഇതൊന്നു കയ്യില്നിിന്നു മാറ്റി വച്ചിരുന്നെകില്‍.." സഹികെട്ട്
അമ്മയും പറഞ്ഞു.. അതൊന്നും വകവയ്ക്കാതെ ഞാന്‍ സദാ അതിനെ കയ്യിലെടുത്തു ഓമനിച്ചു കൊണ്ടിരുന്നു..

അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി... ജൂണ്‍ ഒന്ന്...  പുതിയ ബാഗും
പുസ്തകങ്ങളും .. രാവിലെത്തന്നെ മഴ പെയ്യണേ എന്ന് തലേ രാത്രി
കിടക്കുമ്പോഴേ പ്രാര്ത്ഥിംച്ചിരുന്നു..

അത് പിന്നെ പണ്ടൊക്കെ അങ്ങനെത്തന്നെയായിരുന്നല്ലോ.. സ്കൂള്‍ തുറക്കുന്ന
അന്ന് തന്നെ കൃത്യമായി വികൃതിമഴ കുസൃതിയും കാണിച്ചു വരും ... സ്കൂളില്‍
പോകുന്ന കുട്ടികളുടെ പുതുവസ്ത്രങ്ങളും കുടയും നനപ്പിക്കാനായിട്ട് ..
അന്നും മഴ ആ പതിവ് തെറ്റിച്ചില്ല...

 ഞാന്‍ അടക്കാനാവാത്ത സന്തോഷത്തോടെയും ആകാംക്ഷയോടെയും അഭിമാനത്തോടെയും പ്രിയപ്പെട്ട  ആ മഴക്കോട്ടു ധരിച്ചുകൊണ്ട് കുടയെന്ന ഭാരമേന്താതെ.. ആര്‍ത്തലച്ചു പെയ്യുന്ന മഴയിലേക്ക്‌ സ്വതന്ത്രയായി ഇറങ്ങി നടന്നു...

കലങ്ങിച്ചുവന്നു ഒഴുകുന്ന മഴവെള്ളച്ചാലുകളിലൂടെ കരിയിലകള്‍ കെട്ടിമറിഞ്ഞ്
മത്സരിച്ചോടുന്നു.. ദൂരേയുള്ള കുന്നിന്പ്രഞദേശത്തുനിന്നും ഇടയ്ക്കിടെ
ആകാശം മുരളുന്ന ശബ്ദം.. പുതിയ റബ്ബര്‍ ചെരിപ്പില്‍ നിന്നും
നടക്കുന്നതിനനുസരിച്ചു ചെളിവെള്ളം മഴക്കോട്ടിനു പിറകുവശത്തു വന്നു
പതിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു... മഴത്തുള്ളികള്‍ പൂത്തിരി
കത്തുന്നതുപോലെ ദേഹത്തു തട്ടിത്തെറിച്ചു പോകുന്നത് ഞാന്‍ കൗതുകത്തോടെ
ആസ്വദിച്ചു. എന്റെറ ബാഗ് ചേച്ചി ആദ്യമേ വാങ്ങിപ്പിടിച്ചിരുന്നു..
ചേച്ചിയും കൂട്ടുകാരുമൊക്കെ വീശിയടിക്കുന്ന കാറ്റില്‍ ചാഞ്ചാടുന്ന അവരുടെ
കുടകളെ നിയന്ത്രിക്കാന്‍ പാടുപെട്ടു കൊണ്ടിരുന്നു. ഞാനോ.. സ്വതന്ത്രമായ
ഒരു മഴപ്പക്ഷിയായി മഴയെ ആലിംഗനം ചെയ്തുകൊണ്ട് നീങ്ങി.
 ഒപ്പമുള്ള കുട്ടികളൊക്കെ അത്ഭുതത്തോടെയും കുശുംമ്പോടെയും എന്നെ
നോക്കുന്നുണ്ടായിരുന്നു .. അന്ന് കാലത്ത് അവിടങ്ങളില്‍ ആരും
മഴക്കോട്ടുപയോഗിച്ചിരുന്നില്ല.. എന്നു മാത്രമല്ലാ ഇങ്ങനെയൊരു സാധനം ഇതിനു
മുമ്പ് ആരും കണ്ടിട്ടുപോലും ഉണ്ടായിരിക്കുമോ എന്നു തന്നെ സംശയം...

അങ്ങനെ കുറച്ചു നിഗളിപ്പോടെ നടന്നുകൊണ്ടിരുന്ന എന്റെയ ഉത്സാഹത്തെ
തല്ലിക്കെടുത്തുന്ന രീതിയില്‍ പുറകില്‍ നിന്നും വന്ന ആറാം ക്ലാസ്സിലെ
തല്ലുകൊള്ളി ചൊറിയന്‍ ബക്കര്‍ വിളിച്ചു പറഞ്ഞു..

"ഏതാ ഈ കുട്ടിസ്രാങ്ക്???!...."  അതുകേട്ട് വഴിയിലുള്ള കുട്ടികളൊക്കെ
തുടങ്ങി കൂട്ടച്ചിരി..

എന്റെ കൂടെ ഉണ്ടായിരുന്ന അയല്വ.ക്കക്കാരും അവരുടെ കൂടെ കൂടി ആര്ത്തുി ചിരിച്ചു.

"സ്രാങ്കെ സ്രാങ്കെ കുട്ടിസ്രാങ്കെ" എന്ന് അവര്‍ താളത്തില്‍ വിളിച്ചു
പരിഹസിക്കാനും തുടങ്ങി...സങ്കടം കൊണ്ട് തൊണ്ട അടഞ്ഞുപോയി ..

പള്ളിക്കൂടത്തിന്റെു പടി കടന്നു വരുന്ന എന്നെ കുട്ടികള്‍ വിസ്മയഭരിതരായി
നോക്കുന്നുണ്ടായിരുന്നു. മാതാപിതാക്കളെ കാണാത്ത വിഷമത്തില്‍,
തേങ്ങിക്കൊണ്ട്‌ പുതിയതായി ഒന്നാം ക്ലാസ്സില്‍ ചേര്ന്ന് കുട്ടികള്‍
വരാന്തയില്‍ നില്പ്പു ണ്ടായിരുന്നു. ഏതോ അപൂര്വ്വ  ജീവിയെക്കണ്ട്
പേടിച്ചരണ്ട പോലെ "അയ്യോ" എന്നു വിളിച്ചു കൊണ്ട് അവര്‍ ക്ലാസ്സിലേക്കോടി.

"കുട്ടിയ്ക്കെവിടെന്നു കിട്ടി ഈ വേഷം?.. കുട്ട്യോളെ പേടിപ്പിക്കാനായിട്ട്"

പുതിയ കുട്ടികളെ ഒരുവിധം സമാധാനിപ്പിച്ചു നിയന്ത്രിച്ചു സഹികെട്ടു
നിന്നിരുന്ന മുല്ല ടീച്ചറുടെ ശകാരവും കൂടിയായപ്പോള്‍ എനിക്ക് കരച്ചില്‍
അടക്കാനായില്ല. ആരും കാണാതെ കരഞ്ഞ് ഉടുപ്പിന്റെ തല കൊണ്ട് കണ്ണുകള്‍
ഒപ്പി..

അന്ന് അത്രയുമൊക്കെ മതിയായിരുന്നു ആ പിഞ്ചു ബാലികയുടെ മനസ്സ് നോവാന്‍..
അതോടെ അത്രയും നാള്‍ താലോലിച്ചുകൊണ്ട് നടന്ന ആ മഴക്കോട്ടിനെ ഞാന്‍ മടക്കി
തെല്ലു സങ്കടത്തോടെ അമ്മയുടെ അലമാരയില്‍ ഭദ്രമായി വച്ചു.. എങ്കിലും
വല്ലപ്പോഴുമൊക്കെ ആരും കാണാതെ ഞാന്‍ ആ മഴക്കോട്ടിനെ എടുത്തുവച്ചു
താലോലിക്കുമായിരുന്നു. ഹൈദരാബാദില്‍ നിന്നും വന്ന സമപ്രായക്കാരിയായ ഒരു
ബന്ധുവിന് ഞാനറിയാതെ അമ്മ അത് എടുത്തു കൊടുക്കുന്നത് വരെയും..

ക്ലോക്കില്‍ മണിയടിക്കുന്ന ശബ്ദം കേട്ടാണ് ചിന്തയില്നി്ന്നും ഉണര്ന്നിത്.
അയ്യോ.. സമയമൊരുപാടായല്ലോ.. ഏതായാലും കൂടുതല്‍ സമയം കുഴച്ചതു കൊണ്ട് അന്നത്തെ ചപ്പാത്തിക്കു നല്ല രുചിയായിരുന്നു.

കുട്ടികളെ പ്രാതല്‍ കൊടുത്തു സ്കൂളിലേക്കു വിട്ടു ജോലിക്കായി ഇറങ്ങാന്‍
തുടങ്ങുമ്പോള്‍ നല്ല മഴ... സ്കൂട്ടിയുടെ ഡാഷ് ബോര്ഡ് തുറന്നു
മഴക്കോട്ടെടുത്തു ഞാന്‍ ധരിച്ചു.

No comments:

Post a Comment